ഏകദൈവത്തെ മാത്രം ആരാധിക്കാന്‍ ഇബ്റാഹീം (അ) നിര്‍മ്മിച്ച കഅബ പില്‍ക്കലത്ത് വിഗ്രഹങ്ങളുടെ കേദാരമായി മാറി. നൂറുകണക്കില്‍ വിഗ്രങ്ങള്‍ അവിടെ പ്രതിഷ്ഠിക്കപ്പെട്ടു.
ലാത്ത, ഉസ്സ, മാനാത്ത, ഉസാഫ്, നാഇല, ഹുബ്ല ഇവയെല്ലാം അവിടത്തുക്കാര്‍ ആരാധിച്ചിരുന്ന പ്രധാന വിഗ്രഹങ്ങളായിരുന്നു. ഒരോ ഗോത്രത്തിന്നും അവരുടെതായ പ്രതേ്യക വിഗ്രഹങ്ങള്‍. സൂര്യനെയും മലക്കുകളെയും ജിന്നുകളെയും നക്ഷ്ത്രങ്ങളെയും ആരധിച്ചിരുന്നവര്‍ വേറെയും. ചൂരുക്കം ചില പ്രകൃതി വാദക്കാരും. ഏകദൈവാരാധന അവിടെ സാമാന്യമായി അപരിചിതമായിരുന്നു എന്നുപറയാം അവര്‍ ഇബ്റാഹീമിൻ്റെ താവഴിക്കാണു് ഞങ്ങള്‍ എന്ന് ജല്പിക്കാറുായിരുന്നെങ്കിലും
സൃഷ്ടികളെ ആരാധിക്കുന്നതിന്ന് പകരം സ്രഷ്ടാവിനെ മാത്രമേ ആരധിക്കാവൂ എന്ന് സമര്‍ത്ഥിച്ചു ചുരുക്കം ചില വ്യക്തികള്‍ അക്കലത്തുണ്ടായിരുന്നുവത്രെ. അബൂഖൈസ്ബുനുഅനസ്, ഖുസ്സുബ്നുസാഇദ, സൈദുബ്നു അംറ്ബ്നു നുഫൈല്‍, വറഖത്തുബ്നു നൗഫല്‍ എന്നിവര്‍ അത്തരക്കാരില്‍ ഉള്‍പ്പെടുന്നു. വരാനിരിക്കുന്ന പ്രവാചകനെകുറിചും പാരത്രിക ജീവിതത്തെ സംബന്ധിച്ചും പരമ്പരാഗതമായ ചില കേട്ടുകേള്‍വികളും ധാരണകളും അവര്‍ വെച്ചുപുലര്‍ത്തിയിരുന്നു. വിഗ്രഹാരാധന വെറുക്കുകയും അതിൻ്റെ യുക്തിഹീനതയെകുറിച്ച് ജനങ്ങളെ ഉപദേശിക്കുകയും ചെയ്തിരുന്നു.
പ്രവാചകൻ്റെ ആഗമനത്തിനു തൊട്ടുമുമ്പ് മക്കാനിവാസിക്കള്‍കിടയില്‍ ജീവിച്ച അവര്‍ അക്കലത്തെ പണ്ഡിതരും ബുദ്ധിജീവികളും സാഹിത്യകാരാരുമായിരുന്നു. ഏകദൈവത്തെക്കുറിച്ചും പരലോക ജീവിതത്തെ സംബന്ധിച്ചും വരാനിരിക്കുന്ന ഒരു പ്രവാചകൻ്റെ ആഗമനത്തെക്കുറിച്ചും അവരുടെ കവിതളും പ്രസംഗങ്ങളും ധാരാളമായിരുന്നു.
നബി(സ)യുടെ പ്രവാചകത്വലബ്ധിക്ക് മുമ്പ് അബൂബക്കര്‍ അത്തരക്കാരുമായി ചങ്ങാത്തം പുലര്‍ത്തിയിരുന്നു. ജീവിതത്തില്‍ ഒരിക്കലും വിഗ്രഹാരധന ചെയ്യത്ത ആളയിരുന്നു അദ്ദേഹം. എല്ലാ പ്രതിഷ്ഠികളേയും അദ്ദേഹം വെറുത്തു. അതു നിമിത്തം ഏകദൈവവാദികളായ ഇവരുടെ സാമിപ്യവും അഭിപ്രയവും അബൂബക്കര്‍ വിലമതിച്ചു. സത്യമാര്‍ഗ്ഗത്തിൻ്റെ വെള്ളി വെളിച്ചവുമായി തൻ്റെ ജനതയ്ക്ക് ദൈവത്താല്‍ ഒരുവഴികാട്ടി നിയുക്തനാവുകതന്നെ ചെയ്യും എന്ന് അബൂബക്കര്‍ ദൃഢമായി വിശ്വസിച്ചു.
സൈദുബ്നു അംറിൻ്റെയും ഖുസ്സുബ്നുസാഇദയുടെയും ഉപദേശങ്ങളും കവിതകളും അബൂബക്കര്‍ ധാരാളമായി ശ്രദ്ധിച്ചു. ഒരിക്കല്‍ കഅബാലയത്തിൻ്റെ ഭിത്തിയില്‍ ചാരിനിന്ന് സൈദ് ഇങ്ങനെ പാടി
ഭീമാകാരമായ പാറക്കഷ്ണങ്ങള്‍ വഹിച്ചുനില്‍ക്കുന്ന ഈ പര്‍വ്വതങ്ങള്‍ ഏതൊരു ശക്തിക്ക് കീഴ്പ്പെട്ടിരിക്കുന്നുവോ അവന് അവൻ്റെ ശരീരവും കീഴ്പ്പെട്ടിരിക്കുന്നു ശുദ്ധജലം പൊഴിക്കുന്ന കാര്‍മേഘങ്ങള്‍ ഏതൊരു നാഥന്
കീഴ്പ്പെട്ടിരിക്കുന്നുവോ അവനുമാത്രം എൻ്റെ ശരീരം കീഴ്പ്പെട്ടിരിക്കുന്നു സൈദിൻ്റെ കവിതകേട്ട അബൂബക്കര്‍(റ) പറഞ്ഞു ഇബറാഹീമിൻ്റെ നാഥനാണ, ഇത് സത്യമാകുന്നു. എങ്കിലും സംശയാതീതമായ ഒരു ദൃഢജ്ഞാനം ലഭിക്കുന്നതിന്ന് ഞങ്ങള്‍ എത്രമാത്രം പൊറുക്കേണ്ടിവരും ദൈവം ഒരു പ്രവാചകനെ നിയോഗിക്കുക. അദ്ദേഹം അവര്‍ക്ക് സന്ദേശം നല്കുക. പാരത്രിക ജീവിതത്തെ കുറിച്ച് വ്യക്തമായ ജ്ഞാനം ലഭിക്കുക. അത് സാക്ഷാത്ക്കരിക്കരിക്കപ്പെടുമോ പ്രതീക്ഷയോടു കൂടി കാത്തിരുന്ന ചുരുക്കം ചിലരില്‍ ഒരാളായിരുന്നു അബൂബക്കര്‍ (റ).
മക്കയിലെ കുബേരനും വര്‍ത്തകപ്രമുഖനുമായിരുന്നു അദ്ദേഹം. കച്ചവടത്തിന് വേിണ്ടി ദൂരദിക്കുകള്‍ സന്ദര്‍ശിക്കുമായിരുന്നു. പ്രധാനമായും സിറിയ. നബി(സ)യുടെ നിയുക്ത ഘട്ടത്തില്‍ അദ്ദേഹം സിറിയയിലായിരുന്നു. നാട്ടിലെന്നപോലെ താന്‍ തേടുന്ന സത്യത്തെക്കുറിച്ചു വിദേശത്തുവെച്ചും തൻ്റെ സമാന ചിന്താഗതിക്കരോട് അദ്ദേഹം സംസാരിക്കുകയും ആശയവിനിമയം നടത്തുകയും ചെയ്യുമായിരുന്നു. പഴയ വേദങ്ങളില്‍ പാണ്ഡിത്യം ലഭിച്ച പല പുരോഹിതരും പണ്ഡിതരും അബൂബക്കറി(റ)നെ പോലെ ഒരു പ്രവചകൻ്റെ ആഗമനം അടുത്തുകഴിഞ്ഞിരുന്നു എന്ന് വിശ്വസിച്ചവരായിരുന്നു. തങ്ങള്‍ പ്രതീക്ഷിക്കുന്ന പ്രവാചകൻ്റെ ആഗമനം എവിടെയായിരിക്കുമെന്ന കാര്യത്തില്‍പോലും അവര്‍ക്ക് ധാരണയുായിരുന്നു. ഇബ്റാഹീ(അ)മിൻ്റെയും ഇസ്മാഈലി(അ)ൻ്റെയും ജീവിതത്തിന്നും ത്യാഗസമ്പൂര്‍ണ്ണമായ സംഭവങ്ങള്‍ക്കും സാക്ഷിയായ മക്കയില്‍ ആകുമെന്നായിരുന്നു അവരുടെ അഭിപ്രയം.
ഒരിക്കല്‍ അബൂബക്കര്‍(റ) സിറിയയില്‍ വെച്ച് ഒരു സ്വപ്നം കണ്ടു. ആകാശത്തില്‍നിന്ന് ചന്ദ്രന്‍ ഇറങ്ങിവന്നു മക്കയുടെ മുകളില്‍ അത് ഛിന്നഭിന്നമായി ഒാരോ കഷ്ണവും ഒാരോ വീടുകളില്‍ ചെന്നെത്തി. പിന്നീട് ആ കഷ്ണങ്ങള്‍ ഒത്തുകൂടി പൂര്‍വ്വസഥിതി പ്രാപിച്ച് അബൂബക്കറി(റ)ൻ്റെ മടിയില്‍ വന്നു വീണു.
അത് ഒരു അര്‍ത്ഥഗര്‍ഭമായ സ്വപ്നമാണെന്ന് തോന്നിയ അദ്ദേഹം അവിടെ ഉണ്ടായിരുന്ന ഭക്തനായ ഒരു പുരോഹിതനെ സമീപിച്ചു സ്വപ്നവിവരമറിയിച്ചു.
സ്വപ്നം കേട്ടു പ്രസന്നവദനായ പുരോഹിതന്‍ പറഞ്ഞ് അദ്ദേഹത്തിൻ്റെ ആഗമനം അടുത്തിരിക്കുന്നു.
അബൂബക്കര്‍(റ) ചോദിച്ചു ആരുടെ ആഗമനം നാം പ്രതീക്ഷിക്കുന്ന പ്രവാചൻ്റെതോ പുരോഹിതന്‍ അതേ നിങ്ങള്‍ അദ്ദേഹത്തില്‍ വിശ്വസിക്കും. അതു നിമിത്തം സൗഭാഗ്യവാനായിത്തീരുകയും ചെയ്യും. അബൂബക്കറി(റ)ൻ്റെ സാര്‍ത്ഥവാഹകസംഘം മക്കയിലേക്കു തിരിച്ചു ദീര്‍ഘനാളത്തെ സിറിയാ വാസത്തിനു ശേഷം മക്കയുടെ കവാടത്തിലേക്ക്
അബൂബക്കറിനെ എതിരേൽക്കാൻ ഒരു ചെറിയ സംഘം നടന്നു ചെന്നു, അബൂജഹലിൻ്റെ നേതൃത്വത്തിൽ അവർ പരസ്പരം ആശ്ലേഷിച്ചു . അഭിവാദനം നടത്തി. അബൂജഹൽ ചോദിച്ചു നിൻ്റെ സ്നേഹിതനെക്കുറിച്ചു നീ വല്ലതും പറഞ്ഞുകേട്ടോ
അബൂബക്കർ ചോദിച്ചു മുഹമ്മദുൽ അമീനെക്കുറിച്ചാണോ ചോദിക്കുന്നത് അബൂജഹൽ അതേ, ബനൂഹാശിമിലെ ആ അനാഥനെക്കുറിച്ചുതന്നെ. അവൻ ഒരു പുതിയ വാദവുമായി ഇറങ്ങിയിരിക്കുന്നു. അബൂബക്കർ അതേ, ഞാനും കേട്ടു നമ്മുടെ ജനങ്ങളും കേട്ടു.
അബൂജഹൽ ആകാശത്ത് ഒരു ദൈവമുണ്ട്. നാം അവനെ മാത്രമേ ആരാധിക്കാവൂ എന്ന സംന്ദേശവുമായി ദൈവം അവനെ നിയോഗിച്ചിരിക്കുന്നുവത്രെ നമ്മുടെ പൂർവ്വികർ ആരാധിച്ചുപോന്ന ഇലാഹുമാരെ കൈവെടിയുകയും ചെയ്യണമത്രെ.
അബൂബക്കർ ദൈവം അദ്ദേഹത്തിനു ദിവ്യബോധനം നൽകി എന്ന് അദ്ദേഹം അവകാശപ്പെടുന്നുണ്ട എങ്ങനെയണത്രെ ദൈവം അദ്ദേഹത്തോട്
സംസാരിച്ചത് അബൂജഹൽ ഹിറാഗുഹയിൽ വന്ന് ജിബിരീൽ എന്ന മലക്കാണത്രെ അദ്ദേഹത്തോട് സംസാരിച്ചത്.
അബൂബക്കറിൻ്റെ വദനം പ്രസന്നമായി. അനർഘമായ എതോ ഒന്ന് എത്തിപ്പിടിക്കാൻ കഴിഞ്ഞ ഒരു സന്തോഷത്തോടെ അദ്ദേഹം മന്ദഹസിച്ചു.
ശാന്തമായി പറഞ്ഞു അദ്ദേഹം അങ്ങനെ പറഞ്ഞെങ്കിൽ അത് സത്യം തന്നെയായിരിക്കും അബൂബക്കറിൻ്റെ അഭിപ്രായം അബൂജഹലിന്ന് ഒരു വലിയ സ്ഫോടനമായാണു അനുഭവപ്പെട്ടത്.
വീട്ടിൽ മടങ്ങി എത്തിയ അബൂബക്കർ(റ) നബി(സ)യെ തേടിയിറങ്ങി. ഖദീജയും നബി(സ)യും വീട്ടിലിരിക്കുകയായിരുന്നു. നബി(സ) അബൂബക്കറെ(റ) സ്വീകരിച്ചു.അവർ സംസാരമാരംഭിച്ചു. അബൂബക്കർ(റ) ചോദിച്ചു ജനങ്ങൾ നിങ്ങളെകുറിച്ചു പറഞ്ഞുകേൾക്കുന്നത് ശരിയാണോ നബി(സ) എന്താണവർ പറയുന്നത് അബൂബക്കർ(റ) അല്ലാഹുവിനെ മാത്രമെ ആരധിക്കവു, അവനു പങ്കുകാരില്ല എന്ന സന്ദേശവുമായി ദൈവം എന്നെ നിയോഗിച്ചിരിക്കുന്നു എന്നു താങ്കൾ അവകാശപ്പെടുന്നുവെന്നു നബി(സ) അതേ എന്നിട്ട് നിങ്ങൾ അവരോട്
എന്തുപറഞ്ഞു അബൂബക്കർ(റ) അദ്ദേഹം അങ്ങിനെ പറഞ്ഞെങ്കിൽ അത് സത്യമായിരിക്കുമെന്നാണു ഞാൻ പറഞ്ഞത് നബി(സ) സന്തോഷവാനായി
അബൂബക്കറി(റ)നെ ആശ്ലേഷിച്ചു. നെറ്റിയിൽ ചുംബിച്ചു. ഹിറാഗുഹയിൽവെച്ചുണ്ടായ സംഭവം വിവരിച്ചു. പ്രഥമസന്ദേശമായ വചനങ്ങൾ അബൂബക്കറി(റ)ന്നു ഓതികേൾപ്പിക്കുകയും ചെയ്തു. ഭയഭക്തിയോടുകൂടി ശ്രന്ധാപൂർവ്വം അബൂബക്കർ(റ) വചനം ശ്രവിച്ചു നബി(സ)യുടെ വലതുകൈ തൻ്റെ ഇരു കൈകളിലമർത്തി. എഴുന്നേറ്റുനിന്നു
അദ്ദേഹം പറഞ്ഞു അങ്ങ് സത്യസന്ധനും വിശ്വസ്തനുമായ പ്രവാചകനാകുന്നു.
അശ്ഹദു അൻലാഇലാഹ ഇല്ലല്ലാഹ്... അങ്ങിനെ അബൂബക്കർ(റ) ഇസ്ല്ലാമിലെ ഒന്നാമാത്തെ പുരുഷ അംഗമായിത്തീർന്നു. അബൂഖുഹാഫ എന്ന ഓമനപ്പേരിൽ അറിയപ്പെട്ടിരുന്ന ഉസ്മാൻ ആയിരുന്നു അബൂബക്കറി(റ)ൻ്റെ പിതാവ്. അവരുടെ പരമ്പര നബി(സ)യുടെ പിതാമഹാരിൽ പെട്ട മുർറത്തുമായി ബന്ധ്പ്പെട്ടതാണ്. സഖറിൻ്റെ പുത്രി സൽമയായിരുന്നു മാതാവ്. അവർക്ക് ഉമ്മുൽ ഖൈർ എന്ന ഓമനപ്പേരു കൂടിയുായിരുന്നു.
പിതാവ് അബൂഖുഹാഫ ദീർഘകാലം ജീവിച്ചു. ഇസ്ലാമിനെ അദ്ദേഹം ആദ്യഘട്ടത്തിൽ വെറുക്കുകയും എതിർക്കുകയും ചെയ്തിരുന്നു.മക്കാ വിജയദിവസം അബൂബക്കർ(റ)തൻ്റെ പിതാവിനെ നബി(സ)യുടെ സന്നിധിയിൽ കൂട്ടിക്കൊണ്ടുവന്നു. തൊണ്ണൂറു തികഞ്ഞ ഒരു പടുവൃദ്ധനായിരുന്നു
അന്ന് അദ്ദേഹം. താടിയും തലമുടിയും പാൽനുരപോലെ വെളുത്തിരുന്നു. നബി(സ) അദ്ദേഹത്തിന് സാക്ഷ്യവചനം ചൊല്ലിക്കൊടുത്തു. അദ്ദേഹം ഇസ്ലാം സ്വീകരിച്ചു. ഹിജ്റ 14 ൽ മരണപ്പെടുമ്പോൾ അദ്ദേഹത്തിന് 97 വയസ്സു പ്രായമായിരുന്നു. കാഴ്ച നഷ്ട്പ്പെട്ടു പരീക്ഷീണിതനായിരുന്നു അദ്ദേഹം.
അബൂബക്കർ(റ)ൻ്റെ ആഗമനം ഇസ്ലാമിക പ്രബോധനത്തിൻ്റെ നാന്ദി കുറിച്ചു. വരാനിരിക്കുന്ന ഒരു മഹാവിപ്ലവത്തിൻ്റെ തുടക്കം. ഖദീജ(റ)യും അലി(റ)യും സൈദുബ്നു ഹാരിസ(റ)യും മാത്രമായിരുന്നു അന്ന് ഇസ്ലാമിലെ അംഗങ്ങൾ ഒരു സ്ത്രിയും ഒരു ദരിദ്രബാലനും ഒരു അടിമയും. അബൂബക്കർ(റ) പ്രചാരണം തുടങ്ങി. ഉസ്മാനുബ്നുഅഫ്ഫാൻ, സുബൈർ, അബ്ദുറഹ്മാനുബ്നു ഔഫ്, സഅ്ദുബ്നു അബീവഖാസ്, ത്വൽഹത്ത്(റ) എന്നി പ്രസിദ്ധരായ സഹാബിമാർ ഇസ്ലാമിലെക്ക് വന്നത് അബൂബക്കറി(റ)ൻ്റെ പ്രബോധന പ്രവർത്തനം നിമിത്തമായിരുന്നു.
അനന്തരജീവിതത്തിൽ അബൂബക്കർ(റ) നബി(സ)യുടെ വലംകൈയും ഉറ്റ കൂട്ടാളിയുമായിതീർന്നു. മുഹമ്മദും അബൂബക്കറും ഒരു കാര്യത്തിൽ യോജിച്ചു കഴിഞ്ഞാൽ അത് തള്ളിക്കളയാവുന്നതല്ല എന്ന് മക്കാനിവാസികൾക്കറിയാമായിരുന്നു. അതുനിമിത്തം അബൂബക്കറി(റ)ൻ്റെ പ്രബോധനപ്രവർത്തനത്തിന് നല്ല ഫലമുണ്ടായി. പ്രസിദ്ധരായ പലരും അദ്ദേഹത്തിൻ്റെ വഴിക്ക് ഇസ്ലാം സ്വീകരിച്ചു. ഉസ്മാനുബ്നു മള്ഊൻ, അബൂഉബൈദ, അബൂസൽമ, ഖാലിദ്ബ്നു സഊദ് എന്നിങ്ങനെ പലരും. നബി(സ)ക്ക് അദ്ദേഹം ഒരിക്കലും കൂട്ടുപിരിയാത്ത ഒരു തുണയായിരുന്നു. സന്തോഷത്തിലും സന്താപത്തിലും ആപൽഘട്ടങ്ങളിലും നിർഭയാവസ്ഥയിലുമൊക്കെ. അബൂബക്കറി(റ)ൻ്റെ സമ്പത്തും ശരീരവും നബി(സ) നിർദ്ദേശിച്ച മാർഗ്ഗത്തിൽ സമർപ്പിക്കപ്പെട്ടു.
നബി(സ) അദ്ദേഹത്തെക്കുറിച്ച് പറയുകയുായി നമുക്ക് സഹായം നൽകിയ ഒരാൾക്കും നാം പ്രത്യുപകാരം നൽകാതിരുന്നിട്ടില്ല. അബൂബക്കറിന്നൊഴികെ. അദ്ദേഹം നൽകിയ സഹായത്തിൻ്റെ പ്രതിഫലം അന്ത്യനാളിൽ അല്ലാഹുതന്നെയാണ് നൽകേണ്ടത്. അബൂബക്കറിൻ്റെ സമ്പത്ത് നമുക്ക് ഉപകാരപ്പെട്ടപോലെ മറ്റൊരാളുടെതും ഉപകരിച്ചിട്ടുമില്ല.
മറ്റൊരിക്കൽ നബി(സ) പറഞ്ഞു ഇസ്ലാമിനെ മുന്നിൽ വെച്ചു കൊടുത്തപ്പോൾ ഏതൊരാളും പ്രഥമഘട്ടത്തിൽ ഒരു വിമുഖത കാണിക്കാതിരുന്നില്ല അബൂബക്കർ(റ) ഒഴികെ, അദ്ദേഹം അങ്ങനെയായിരുന്നില്ല. ഒട്ടും സംശയിക്ക ാതെ അത് സ്വീകരിച്ചു. അദ്ദേഹത്തിൻ്റെ ഈ സ്വഭാവം ഒരിക്കൽ മാത്രമല്ലായിരുന്നു. പലപ്പോഴും അത് അങ്ങനെയായിരുന്നു. നബി(സ) എന്തുപറയുന്നുവോ അദ്ദേഹം അത് അപ്പടി വിശ്വസിക്കും വീുവിചാരമോ സംശയമോ പ്രകടിപ്പിക്കാറുണ്ടായിരുില്ല.
ഒരിക്കൽ നബി(സ) കഅ്ബയുടെ സമീപത്ത് ചിന്താമഗ്ന്നായി ഇരിക്കുകയായിരുന്നു. അബൂജഹൽ അടുത്തു ചെന്നു പരിഹാസപൂർവ്വം ചോദിച്ചു അല്ലാ, മുഹമ്മദേ ഇന്ന് പുതിയ വല്ലതുമുണ്ട നബി(സ) തല ഉയർത്തി അബൂജഹലിനോടു പറഞ്ഞു ഉണ്ട്, ഇന്നലെ രാത്രി ഞാൻ സിറിയയിലെ ബൈത്തുൽ മുഖദ്ദസിലേക്ക് ആനയിക്കപ്പെട്ടു. അബൂജഹൽ നേരം പുലർന്നപ്പോഴേക്കും ഞങ്ങളുടെ അടുത്ത് മടങ്ങി എത്തുകയും ചെയ്തു അല്ലേ
നബി(സ) അതേ അബൂജഹൽ ഒരു പുതിയ സന്ദർഭം കൈവന്ന സംന്തോഷത്തോടെ തൻ്റെ കൂട്ടുകാരോടു ആർത്തട്ടഹസിച്ചു സഹോദരാരേ, വരൂ, ഇതാ മുഹമ്മദിൻ്റെ പുതിയ വാർത്ത അവർ ഒാടിക്കൂടി ഇപ്രാവിശ്യം തൻ്റെ അനുയായികൾ മുഹമ്മദിനെ കൈയൊഴിയുമെന്ന് അവർ കണക്കുകൂട്ടി. അത്രമാത്രം അസംഭവ്യമാണല്ലോ പുതിയ വാദം. അബൂജഹൽ കൂട്ടുകാർക്ക് വിശദീകരീച്ചുകൊടുത്തു. മുസ്ലിംകൾക്കിടയിൽ അഭിപ്രായ വ്യത്യാസം സൃഷ്ടിക്കാൻ അവർ കിണഞ്ഞു ശ്രമിച്ചു. ഒരു സംഘം അബൂബക്കറി(റ)ൻ്റെ സമീപത്ത് ചെന്നു. അവർ അദ്ദേഹത്തെ വിളിച്ചു ച്ചൾഅബൂബക്കർ, വളരെ അത്ഭുതമായിട്ടു് നിൻ്റെ കൂട്ടുകാരൻ്റെ പുതിയ വാദംഅബൂബക്കർ(റ) എന്താണുണ്ടായത് അവർ പറഞ്ഞു ബുദ്ധിശൂന്യമായ വാദം എങ്ങിനെ നിങ്ങളിതൊക്കൊ സഹിക്കും ഇന്നലെ രാത്രി നിൻ്റെ കൂട്ടുക്കാരൻ ബൈത്തുൽ മുഖദ്ദസിൽ പോയത്രെ പുലരുന്നതിന്ന് മുമ്പ് മടങ്ങിവരികയും ചെയ്തു ഇതെക്കെ നിങ്ങൾ വിശ്വസിക്കുന്നുല്ലോ അബൂബക്കർ(റ) പറഞ്ഞു അദ്ദേഹം അങ്ങനെ പറഞ്ഞെങ്കിൽ അത് സത്യം തന്നെയായിരിക്കും. ഒരു സംശയവുമില്ല. ഞങ്ങൾ എന്തിന് സംശയിക്കണം അതിലുപരി എത്ര വലിയ കാര്യങ്ങളാണ് ഞങ്ങൾ വിശ്വസിക്കുന്നത്.
ആകാശലോകത്ത് നിന്ന് പ്രഭാതത്തിലും പ്രദോഷത്തിലും അദ്ദേഹത്തിനു ലഭിക്കുന്ന വൃത്താന്തം വിശ്വസിച്ചവരാണ് ഞങ്ങൾ. അതിലുപരിയുണ്ട ഇത് അബൂബക്കർ(റ) നബി(സ)യുടെ അടുത്തുചെന്നു. നബി(സ) കഅബയുടെ പരിസരത്ത് തന്നെ ഉണ്ടായിരൂന്നു. അദ്ദേഹം നബി(സ)യെ ആശ്ലഷിച്ചശേഷം ഇങ്ങനെ പറഞ്ഞു പ്രവാചകരേ അങ്ങ് സത്യസന്ധനാണ് അങ്ങു സത്യസന്ധനാണ്, ദൈവം സാക്ഷി നബി(സ) പറയുന്ന എല്ലാ കാര്യങ്ങളും സംശയലേശമനേ്യ അപ്പടി വിശ്വസിക്കുകയും അംഗികരിക്കുകയും ചെയ്തത് നിമിത്തം അദ്ദേഹത്തിന് സിദ്ദീഖ് (സത്യം അംഗികരിക്കുന്നവൻ) എന്ന ബഹുമതി നാമം ലഭിക്കുകയുായി.
പലായനത്തിൽ നബി(സ)യുടെ കൂടെ പോവാൻ അവസരം ലഭിച്ചത് അബൂബക്കറി(റ)ൻ്റെ നിസ്തുലമായ ഒരു സൗഭാഗ്യമായിരുന്നു. നബി(സ)യെ സംബന്ധിച്ചിടത്തോളം ആ യാത്രയിലുപരി ഒരു ആപൽഘട്ടമുണ്ടായിരുന്നില്ലല്ലോ. ശത്രുക്കൾ ഒന്നടങ്കം നബി(സ)യെ അകപ്പെടുത്താനും നശിപ്പിക്കനും ഒരുങ്ങിയ ഘട്ടം ആത്മരക്ഷയ്ക്കു വേിണ്ടി പർവ്വത ഗുഹയിൽ ഒളിച്ചിരിക്കേണ്ടിവന്നു.
അബൂബക്കർ(റ) അല്ലാതെ മറ്റൊരു തുണയുായിരുന്നില്ല. ശത്രുക്കളുടെ പാതവിന്യാസം കേട്ടു ഭയവിഹ്വലനായ അബൂബക്കർ(റ) നബി(സ) യോടു ചോദിക്കുന്നു നബിയേ, അതാ അവർ നമ്മെ കാണും, കാൽ നമ്മുടെ കഥയെന്താകും മാർവിടത്തിൽ തടവി സമാശ്വസിപ്പിച്ചുകൊു നബി(സ) പറയുന്നു. അബൂബക്കർ, ഭയപ്പെടേ നമ്മോടപ്പം അല്ലാഹുവുണ്ട് ഹിജ്റയെ സംബന്ധിച്ച് ഖുർആൻ വിവരിച്ചപ്പോൾ അബൂബക്കറി(റ)നെക്കുറിച്ച് വിശേഷിപ്പിച്ചത് നബി(സ)യുടെ സാഹിബി(സഹചരൻ) എന്നായിരുന്നു. നബി(സ)യും കൂട്ടുകാരനും സുരക്ഷിതരായി മദീനയിൽ എത്തി. അനന്തരം നബി(സ)യുടെ സംഭവബഹുലമായ ജീവിതത്തിൽ അബൂബക്കർ(സ)സന്തതസഹചാരിയും താങ്ങുംതണലുമായും നിലകൊണ്ടു. യുദ്ധത്തിലും സന്ധിയിലും സമാധാനത്തിലുമെല്ലാം ഒന്നുപോലെ ഇസ്ലാമിക ചരിത്രത്തിലെ അടർത്തി എടുക്കാൻ കഴിയാത്ത ഒരു അനിവാര്യ ഘടകമായിരുന്നു അബൂബക്കറി(റ)ൻ്റെ ജീവിതം.
നബി(സ)യും കൂട്ടുകാരും മദീനയിൽ ഒരു പള്ളി നിർമ്മിക്കൻ തീരുമാനിച്ചു. സ്വതന്ത്രമായി സ്ര്ഷ്ടാവിനെ ആരധിക്കാൻ ഒരു കേന്ദ്രം ആദ്യമായി നിർമ്മിച്ച പള്ളിയായിരുന്നു അത്. ഖുബാ മസ്ജിദ്. അതിൻ്റെ ഒന്നമത്തെ കല്ല് നബി(സ)യുടെ കൈകൊണ്ടു സ്ഥാപിച്ചു രണ്ടാമത്തെത് അബൂബക്കറി(റ)ൻ്റെ വകയും പിന്നിടാണ് നബി(സ) മദീനയിലെ മസ്ജിദുനബവിക്ക് തറക്കല്ലിട്ടത്. ഇസ്ലമിലെ ആസ്ഥാനമായിത്തീർന്ന പ്രസ്തുത പള്ളിയുടെ സ്ഥലം നൽകിയത് മദീനയിലെ രണ്ട് അനാഥ ബാലാരായിരുന്നു. ബനുന്നജ്ജാർ ഗോത്രക്കാരായിരുന്നു അവർ. പള്ളിയുടെ സ്ഥലം നബി(സ)ക്ക് പ്രതിഫലം കൂടാതെ നൽകാനാണ് അവർ തിരുമാനിച്ചതെങ്കിലും നബി(സ) അതു സ്വീകരിച്ചില്ല. വിലയ്ക്കുവാങ്ങാനാണ് നബി(സ) തിരുമാനിച്ചത്. അതിന് അബൂബക്കർ(റ) സ്വന്തം ധനം ചെലവഴിക്കുകയും ചെയ്തു.
ബദ്റിലും ഉഹ്ദിലും അബൂബക്കറി(റ)ൻ്റെ ത്യാഗം നിസ്തുലമായിരുന്നു ഉഹ്ദിൽ മുസ്ലിം സൈന്യം അടിപതറുകയും നബി(സ) അക്രമിക്കപ്പെടുകയും ചെയ്തപ്പൊൾ സ്ഥിരചിത്തതയോടെ പൊരുതിയ ചുരുക്കം ചിലരിൽ ഒരാളായിരുന്നു അബൂബക്കർ(റ). രണാങ്കണങ്ങളിൽ നബി(സ) സൈനിക നേതൃത്വം ഏല്പ്പിക്കാറുായിരുന്നു അദ്ദേഹത്തെ. അദ്ദേഹത്തിൻ്റെ വിശ്വാസവും പക്വതയും മറികടക്കാൻ ആർക്കുംകഴിമായിരുന്നില്ല.
ഹുദൈബിയാ സന്ധി വ്യവസ്ഥയെക്കുറിച്ച് സഹാബികൾക്കിടയിൽ മുറുമുറുപ്പുായി. ഉമർ(റ) പോലും അതിൽ അസന്തുഷ്ട്നായിരുന്നു. ഉമറി(റ)നെ സമാശ്വസിപ്പിച്ച്കൊണ്ട് അബൂബക്കർ പറയുന്നത് നോക്കു നബി(സ) അല്ലാഹുവിൻ്റെ ദൂതനാകുന്നു. അദ്ദേഹത്തിന്ന് തെറ്റുപറ്റുകയില്ല. അത്കൊണ്ടു നബി(സ)യ്ക്ക് എതിരായി ഉമർ ഒന്നും പറയരുത്. നബി(സ) നമുക്ക് എപ്പോഴും സഹായിയകുന്നു ദാനത്തിൽ അദ്വതീയനായിരുന്നു അദ്ദേഹം. മത്സരബുദ്ധിയോടുകൂടി അദ്ദേഹത്തെ മറികടക്കാൻ ശ്രമിച്ച പലരും പരാജയപ്പെടുകയാണുായത് റോമിലെ കൈസർ മദീനയെ ആക്രമിക്കാൻ ഒരുങ്ങുന്നു എന്ന വാർത്ത പരന്നു. മുസ്ലിംകൾ സാമ്പത്തികമായി വളരെ വിഷമിച്ച ഒരു ഘട്ടമായിരുന്നു അത്.
പ്രതിരോദത്തിന് വേണ്ടി തയ്യാറെടുക്കാൻ നബി(സ)യുടെ ആഹ്വാനമുണ്ടായി. എല്ലാവരോടും സാമ്പത്തിക സാഹായം ആവശ്യപ്പെട്ടു. നബി(സ)യുടെ മുമ്പിൽ സംഭാവനകളുടെ കൂമ്പാരം ഉസ്മാനും(റ) ഉമറും(റ) ഭാരിച്ച സംഖ്യകൾ തന്നെ സമർപ്പിച്ചു. അബൂബക്കറും (റ) മുൻപന്തിയിലായിരുന്നു. പലരും ആകെ സ്വത്തിൻ്റെ ഒരു വിഹിതമായിരുന്നു സമർപ്പിച്ചിരുന്നതെങ്കിൽ അബൂബക്കർ(റ) തൻ്റെ കുടുംബത്തിന് വേണ്ടി ബാക്കിവെച്ചത് അല്ലാഹുവിനെയും റസൂലിനെയും മാത്രമായിരുന്നു.
ഒരു വിഷയത്തിലും ആ മഹാനുഭാവനെ കവച്ചുവെക്കാൻ ഒരാൾക്കും കഴിഞ്ഞില്ല. അഗാധമായ പാണ്ഡിത്യമായിരുന്നു അദ്ദേഹത്തിൻ്റെത് ദീർഘദൃഷ്ടിയും നിശ്ചയദാർഢ്യവും അപാരമായിരുന്നു. വിനയത്തിലും ഉദാരമനസ്കതയിലും ആർക്കും മാതൃകയുമായിരുന്നു നബി(സ) രോഗഗ്രസ്തനായപ്പോൾ നമസ്ക്കാരത്തിന് നേതൃത്വം നൽകാൻ അദ്ദേഹത്തെയാണ് ഏല്പിച്ചത്. ഹിജ്റ ഒമ്പതാം വർഷത്തിൽ ഇസ്ലാമിലെ ഒന്നാമത്തെ ഹജ്ജ് നിർവ്വഹണത്തിന് നേതാവായി നിയോഗിക്കപ്പെട്ടത് അബൂബക്കർ(റ) ആയിരുന്നു.
നബി(സ) വഫാത്തായപ്പോൾ പിൻഗാമിയെ തിരഞ്ഞെടുക്കുന്നതിനെ സംബന്ധിച്ചു വളരെയേറെ അഭിപ്രായവ്യത്യാസവും വാഗ്വാദവും നടന്നു. മുഹാജിറുകളും അൻസാരികളും നേതൃത്വത്തിനു വേണ്ടി അവകശമുന്നയിച്ചു. അവർ ബനു സാഇദയുടെ ഹാളിൽ സമ്മേളിച്ചു. അബൂബക്കർ(റ) കുഴപ്പമൊതുക്കാൻ ശ്രമിച്ചു. അദ്ദേഹം നേതൃത്വം മുജാഹിറുകളായ ഖുറൈശികൾക്ക് ലഭിക്കേതിൻ്റെ അനിവാര്യതയെക്കുറിച്ചു സംസാരിച്ചു. എല്ലാവരും അത് അംഗീകരിച്ചു. പക്ഷേ ആരായിരിക്കണം ഖലീഫ ഉമർ(റ) നിർദ്ദേശിച്ചു അത് അബൂബക്കർ(റ) തന്നെയാവണം. അദ്ദേഹമാണ് അതിനർഹൻ. അങ്ങിനെ തീരുമാനിക്കപ്പെടുകയും ചെയ്തു.
ഖിലാഫത്ത് ഏറ്റെടുത്ത അദ്ദേഹം മിമ്പറിൽ കേറി ഒന്നാമത്തെ ഒൗദേ്യാഗിക പ്രസംഗം നിർവ്വഹിച്ചു അല്ലയോ ജനങ്ങളേ, ഞാൻ നിങ്ങളുടെ നേതാവായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ഞാൻ നിങ്ങളെക്കാൾ ഒട്ടും ശ്രേഷ്ടനല്ല. ഞാൻ നല്ലത് ചെയ്യുമ്പോൾ നിങ്ങൾ എന്നെ സഹായിക്കണം. വോത്തത് ചെയുന്നെങ്കിൽ നിങ്ങൾ എന്നെ ചൊവ്വെ നടത്തുക്കയും വേണം. അല്ലാഹുവിനെയും റസൂലിനെയും ഞാൻ അനുസരിക്കുന്നേടത്തോളം കാലം നിങ്ങൾ എന്നെ പിൻപറ്റുക. ഞാൻ അവരെ ധിക്കരിക്കുകയാണെങ്കിൽ നിങ്ങൾ എന്നെ അനുസരിക്കേതുമില്ലധൈര്യത്തിൻ്റെയും സ്ഥിരചിത്തതയുടെയും ഉദാഹരണമായിരുന്നു അദ്ദേഹത്തിൻ്റെ തുടർന്നുള്ള പ്രവർത്തനങ്ങൾ.
നബി(സ)യുടെ നിര്യാണത്തെ തുടർന്നുള്ള ആലസ്യത്തിൽ നിന്ന് മുസ്ലിം ലോകം വിമുക്തി നേടുന്നതിന് മുമ്പ്തന്നെ അദ്ദേഹം ഉസാമത്തി(റ)ൻ്റെ നേതൃത്വത്തിൽ ഒരു സൈന്യത്തെ അതിർത്തിയിലേക്ക് യാത്രയാക്കുകയുണ്ടായി. ഈ ദൗത്യം നബി(സ) തന്നെ തീരുമാനിച്ചതായിരുന്നു. അതിർത്തിപ്രദേശങ്ങളിൽ ഇസ്ലാമിന് ശല്യമായിതീർന്ന റോമാസൈനികരോട് എതിരിടാൻ കേവലം യുവാവായ ഉസാമത്തിൻ്റെ നേതൃത്വത്തിൽ ഒരു സൈനിക സംഘം യുവാവും അടിമയുടെ പുത്രനുമായ ഉസാമയുടെ സൈന്യത്തിൽ പ്രമുഖരായ പല ഖുറൈശികളും സാധാരണ സൈനികരായിരുന്നു. ഉസാമത്തിൻ്റെ സൈനിക ദൗത്യം തൽക്കാലം മാറ്റിവെക്കണമെന്ന് പ്രമുഖ സഹാബിമാരിൽ പലരും അബൂബക്കറി(റ)നോട് ആവിശ്യപ്പെടുകയുായെങ്കിലും നബി(സ)യുടെ തീരുമാനം നടപ്പാക്കുന്നതിൽ വിട്ടുവിഴ്ചക്ക് അദ്ദേഹം തയ്യാറായില്ല.
ഉസാമത്തിനെ ഒരുക്കി അയക്കുകയും ഉസാമത്തും സൈന്യവും വിജയശ്രീലാളിതരായി തിരുച്ചുവരികയും ചെയ്തു. മുഹമ്മദിൻ്റെ (സ) മരണത്തൊടുകൂടി ഇസ്ലാമിൻ്റെ ശക്തിക്ഷയിച്ചുപോയി എന്ന് മനപ്പായസമുണ്ടിരുന്ന ശത്രുക്കൾക്ക് അവരുടെ അഭിപ്രായം തിരുത്താനുള്ള അവസരമായിരുന്നു ഖലീഫ സൃഷ്ടിച്ചത്. തൻ്റെ അനുയായികളിൽ കേവലം സാധാരണക്കാരും യുവാവും ഒരടിമയുടെ മകനുമായ ഉസാമത്തിനെ ഒട്ടകപ്പുറത്തിരുത്തി നിലത്തുനിന്ന് അതിൻ്റെ കടിഞ്ഞാൺ പിടിച്ചു ഉസാമത്തിൻ്റെ മുഖത്തേക്ക് കഴുത്ത് പൊക്കിപ്പിടിച്ചു ഖുറൈശിയായ ഒരു ഖലീഫ യുദ്ധത്തിൽ അനുവർത്തിക്കേ മര്യാദകളും സൂത്രങ്ങളും ഉപദേശിക്കുന്ന ചിത്രം ഒന്നു ഒാർത്തുനോക്കൂ ലോകചരിത്രത്തിൽ പരതിയാൽ ഇതിന്ന് സമാനമായ ഒരു സംഭവം ചൂിക്കാണിക്കുവാൻ സാധിക്കുമോ.
നബി(സ)യുടെ നിര്യാണാനന്തരം ഇസ്ലാമിനോട് അനുസരണക്കേട് കാണിക്കുയും സകാത്ത് നിഷേധിക്കുകയും ചെയ്ത അറബിഗോത്രങ്ങളോട് അദ്ദേഹം സ്വീകരിച്ച നിലപാട് ധൈര്യവും ദൃഢചിത്തതയും വിളിച്ചോതുന്നു. മതപരിത്യാഗത്തിൻ്റെയും ശത്രുതയുടെയും കാർമേഘം ജസീറത്തുൽ അറബിനെ മൂടിക്കളഞ്ഞു. ഇസ്ലാമിനെ പരിപൂർണ്ണമായി മനസ്സാ വാചാ കർമ്മണാ അംഗികരിക്കാതിരുന്ന ഒട്ടധികം ഗോത്രക്കാർ നബി(സ)യുടെ വിയോഗത്തോടെ അതിനെ നശിപ്പിക്കാൻ അവസരം കാത്തിരുന്നു. അസദ്, ഗത്ഫാൻ, ബനൂസുലൈം, ഉസയ്യത്ത്, ഉമൈറത്ത്, ഖിഫാഫ്, കൽബ്, ഖുസാഅത്ത്, ബനൂആമിർ, ഫിസാറ, കിൻത, ബനൂഹനീഫ എന്നിങ്ങനെ നിരവധി ഗോത്രക്കാർ സകാത്ത് നിഷേധിച്ചു. അബൂബക്കർ(റ) അവർക്കെതിരെ സൈനിക നടപടി സ്വീകരിക്കാൻ തിരുമാനിച്ചു.
നബി(സ)യുടെ കാലത്ത് ഇസ്ലാമിനെ അംഗീകരിക്കുകയും അതിനെ സഹായിക്കുകയും ചെയ്തവരായിരുന്നു പ്രസ്തുത ഗോത്രങ്ങൾ. അത്തരക്കാരുമായി വീണ്ടുമോരുയുദ്ധവും ശത്രുതയും ആകാമോ പലരും സംശയം പ്രകടിപ്പിച്ചു. ഉമർ(റ) ചോദിച്ചു നബി(സ) പറഞ്ഞത് ഇങ്ങനെയാണല്ലൊ ലാഇലാഹഇല്ലല്ലാഹ് എന്ന വചനം അംഗീകരിക്കുന്നത്വരെ സമരം ചെയ്യാനാകുന്നു എന്നോട് കല്പിക്കപ്പെട്ടിരിക്കുന്നത്. അത് അവർ അംഗീകരിച്ചുകഴിഞ്ഞാൽ അവരുടെ സമ്പത്തും ദേഹവും എന്റെ പക്കൽ സുരക്ഷിതമാകുന്നു. മറ്റു ബാദ്ധ്യതകൾ ഇല്ലെങ്കിൽ പിന്നെ നാം അവരോട് എങ്ങിനെ യുദ്ധം ചെയ്യും
അബൂബക്കർ(റ) പറഞ്ഞു അല്ലാഹുവാണ് സത്യം. നമസ്ക്കാരത്തെയും സകാത്തിനെയും വേർതിരിച്ചവരോട് ഞാൻ യുദ്ധം ചെയ്യുകതന്നെ ചെയ്യും. സക്കാത്ത് ധനത്തിൽനിന്നുള്ള ബാദ്ധ്യതയാകുന്നു. നബി(സ)യുടെ കാലത്ത് നൽകിയിരുന്ന ഒരു കയർപോലും അവർ നിഷേധിച്ചാൽ യുദ്ധം ചെയ്തു ഞാനത് വാങ്ങുകതന്നെ ചെയ്യും ഇസ്ലാമിക ചരിത്രത്തിൽ അതിപ്രധാനമായ പങ്ക് വഹിച്ച ഒരു സമരം തന്നെയായിരുന്നു പിന്നീട് നടന്നത്.
യമാമയിലെ ബനൂഹനീഫ ഗോത്രത്തിന്റെ നായകൻ മുസൈലിമത്തുൽകദ്ദാബ് പ്രവാചകത്വം വാദിക്കുകയും ഇസ്ലമിനെതിരെ പുറപ്പെടുകയും ചെയ്തു. ഖാലിദുബ്നുവലീദിന്റെ നേതൃത്വത്തിൽ അബൂബക്കർ(റ) അത് അടിച്ചർമർത്തുകയും അവനെ വധിച്ചുകളയുകയും ചെയ്തു.
ത്വയ്യ്, അസദ്, ഗത്ഫാൻ എന്നീ ഗോത്രക്കാർ അധിവസിച്ചിരുന്ന നജ്ദിലെ ബുസാഖയിലും മദീനയുടെ മറ്റുഭാഗങ്ങളിലും ഖൈബർ, തൈമാഅ്, ബഹറൈൻ, അസദ്, ഉമ്മാൻ, സൻആഅ്, കിൻദ, ഹദറമൗത്ത് എന്നിവിടങ്ങളിലും തലപൊക്കിയ കലാപം തന്റെ ദൃഢചിത്തതയും ധൈര്യവുമുപയോഗിച്ചു അബൂബക്കർ(റ) അടിച്ചമർത്തി. മുഖരിതമായ ഇസ്ലാമികാന്തരീക്ഷം ശാന്തമാക്കിത്തീർത്തു.
ഖുർആൻ മനപ്പാഠമാക്കിയിരുന്ന ഒട്ടനവധി സഹാബിവര്യാർ പ്രസ്തുത യുദ്ധങ്ങളിൽ മരണപ്പെട്ടു. മനപ്പാഠമാക്കിയ ഹൃദയങ്ങളായിരുന്നു അന്നു പ്രധാനമായും ഖുർആൻ്റെ ഇരിപ്പിടം. അത് നഷ്ട്പ്പെട്ടുപോകുമോ എന്ന് അദ്ദേഹം ഭയപ്പെട്ടു. പ്രബലരായ സഹാബിമാരെ വിളിച്ചു കൂടിയാലോചന നടത്തി. മുസ്ഹഫ് ക്രോഡികരിച്ചു. കോപ്പികൾ സുക്ഷിച്ചു. ശാമിലേക്കും ഇറാഖിലേക്കും മതപ്രചരണാർത്ഥം പ്രബോധക സംഘങ്ങളെ നിയോഗിച്ചു. ഖാലിദിൻ്റെ(റ) നേതൃത്വത്തിൽ ഇറാഖിലേക്കയച്ച സൈന്യം ഇറാഖിൻ്റെ വിവിധഭാഗങ്ങൾ ജയിച്ചടക്കി. യർമൂക്കിൽ വെച്ചു റോമൻ ചക്രവർത്തിയുമായി യുദ്ധം ചയ്തു. ചക്രവർത്തിയുടെ സൈന്യം പരാജയപ്പെട്ടു.
നബി(സ)യുടെ കാലം മുതൽ അപ്രതിരോധ്യമായി തുടർന്നുവന്ന ഇസ്ലാമിൻ്റെ മുന്നേറ്റത്തിന്ന് പുതിയ ഖലീഫയുടെ കരുത്തും കഴിവും ആക്കം കൂട്ടിയതല്ലാതെ ഒട്ടും മങ്ങലേല്പിച്ചില്ല. മുഹമ്മദിൻ്റെ തിരോധാനത്തോടുകൂടി ഇസ്ലാമിൻ്റെ വളർച്ച മുരടിച്ചു എന്ന് കരുതിയ അറബികളും അനറബികളുമായ അതിൻ്റെ ശത്രുക്കൾ അബൂബക്കറി(റ)ൻ്റെ ഭരണപാടവും മുന്നേറ്റവും കണ്ട് അന്ധാാളിച്ചുപോയി. അറുപത്തിമൂന്നാവത്തെ വയസിൽ ഒന്നാം ഖലീഫ വഫാത്തായി. അന്ന് യർമൂക്ക് യുദ്ധം നടക്കുകയായിരുന്നു. രുണ്ട് വർഷവും മൂന്നുമാസവും പത്ത് ദിവസവുമായിരുന്നു അദ്ദേഹത്തിൻ്റെ ഭരണകാലം.